സോളാർ കേസ് കമ്മീഷനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമർപ്പിച്ച ഹർജി ഹൈകോടതി പരിഗണിക്കുന്നത് മാറ്റി. കേസിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിന് കോടതി കൂടുതൽ സാവകാശം തേടി. സർക്കാരിന്റെ അന്വേഷണവും കമ്മീഷൻ റിപ്പോർട്ടും റദ്ധാക്കണം ആവശ്യപ്പെട്ടാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം ഏഴാം തീയ്യതിയിലേക്ക് മാറ്റി.
ഉമ്മൻചാണ്ടിയുടെ വാദങ്ങൾ പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുന്നത്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് കമ്മീഷൻ ഉണ്ടാക്കിയത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. സർക്കാർ ഇടപെട്ട് കമ്മീഷൻ റിപ്പോർട്ടിൽ തിരുത്തലുകൾ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക