ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന് ഫോണ്‍ കെണിയില്‍ കുടുങ്ങിയാണ് പുറത്തേക്ക് പോയത്. പുതുതായി സംപ്രേഷണം തുടങ്ങുന്ന ചാനലൊരുക്കിയ കെണിയിലാണ് ശശീന്ദ്രന് കുരുങ്ങിയത്. ശശീന്ദ്രന് പകരം മന്ത്രിയായ തോമസ് ചാണ്ടിയും പുറത്തായി. സഹായത്തിനായി സമീപിച്ച വീട്ടമ്മയെ മന്ത്രി ദുരുപയോഗപ്പെടുത്തി എന്നതായിരുന്നു ചാനല്‍ വാര്‍ത്ത.
എന്നാല്‍ ശശീന്ദ്രനെതിരായ ലൈംഗികാരോപണക്കേസില്‍ പരാതിയില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. ശശീന്ദ്രന് തന്നെ ശല്യം ചെയ്തിട്ടില്ലെന്നും അശ്ലീല സംഭാഷണം നടത്തിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി. ഫോണില്‍ സംസാരിച്ചത് ശശീന്ദ്രന് തന്നെയാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ ശനിയാഴ്ച കോടതി വിധി പറയും. ശശീന്ദ്രന് എതിരെ പരമാവധി മൂന്ന് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. എന്നാല്‍ പരാതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തക പിന്നോക്കം പോയതോടെ ശശീന്ദ്രന്് കുറ്റവിമുക്തനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക