ലഖ്നൗ : വാലെന്റൈൻസ് ദിനത്തിൽ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച ലക്നൗ സർവകലാശാല വൈസ് ചാൻസലറുടെ ഉത്തരവ്. ചട്ടം ലംഘിച്ച കോളേജ് ക്യാമ്പസിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
മഹാശിവരാത്രിയോട് അനുബന്ധിച്ച് സർവ്വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ട് ഉണ്ട്. കുറെ വർഷങ്ങളായി പാശ്ചാത്യ സംസ്കാരം ഉൾക്കൊണ്ട് വാലെന്റൈൻസ് ദിനം ആഘോഷിക്കുന്നു.
കഴിഞ്ഞ വർഷം വാലെന്റൈൻസ് ദിനത്തിൽ പൂക്കളോ സമ്മാനങ്ങളോ സർവകലാശാലയിൽ കൊണ്ടുവരരുതെന്ന് വിലക്കിയിരുന്നു. സർവ്വകലാശാലയ്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷയോ യാതൊരു തരത്തിലുള്ള പരിപാടികളോ നടത്താൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. സർവകലാശാല മുഖ്യ ഭരണാധികാരി വിനോദ് സിംഗാണ് സർക്കുലറിൽ ഒപ്പ് വെച്ചത്.
അവധി നൽകാനേ സർവ്വകലാശാലയ്ക് അധികാരമുള്ളൂ. വിദ്യാർത്ഥികളോട് ക്യാമ്പസിൽ പ്രവേശിക്കരുതെന്ന് പറയാൻ അധികാരമില്ല എന്ന് പറഞ്ഞു വിദ്യാർത്ഥികൾ ഉത്തരവിനെതിരെ രംഗത്ത് വന്നിട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക