കൊച്ചി: മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് 50 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തും. ബസുടമകളുടെ സംയുക്ത സമരസമിതി വ്യാഴാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.
കേരളത്തിലെ 12 സ്വകാര്യ ബസ് ഉടമ സംഘടനകളുടെ കീഴിലുള്ള 14,800 ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. പുതിയ നിരക്ക് വര്‍ധന കെ.എസ്.ആര്.ടിസിക്ക് വേണ്ടി മാത്രമുള്ളതാണെന്ന് ഇവര്‍ ആരോപിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 19ന് സെക്രട്ടറിയറ്റിന് മുന്നില്‍ സംസ്ഥാന നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണ്. ഇവരുടെ നിരക്ക് കൂട്ടാതെ ബസ് സര്‍വിസ് മുന്നോട്ട് കൊണ്ടുപോകാനാവില്ല. വിദ്യാര്‍ഥികള്‍ക്ക് നിരക്കിളവ് നല്‍കേണ്ട ബാധ്യത സ്വകാര്യ ബസുകള്‍ക്ക് ഇല്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം. ഇല്ലെങ്കില്‍ കണ്സഷന് നല്‍കുന്നത് നിര്‍ത്തിവെക്കും.
വാര്‍ത്തസമ്മേളനത്തില്‍ കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ടി. ഗോപിനാഥന്, പി.കെ. മൂസ, എം.കെ. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരസമിതി വ്യക്തമാക്കി.
Also Read : താരൻ അകറ്റാൻ ചില വഴികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക