പത്തനാപുരം: ഇറമ്പൽ പൈനാപ്പിൾ ജംഗ്ഷന് സമീപം വർക്ക്ഷോപ്പ് നടത്താനായി തുടങ്ങിയ ഷെഡിൽ മുൻ പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്തു. ഗൾഫിൽ വർക്ക്ഷോപ്പ് നടത്തുകയായിരുന്ന സുഗതൻ നാട്ടിൽ തിരിച്ചെത്തി സ്ഥലം പാട്ടത്തിനെടുത്ത് വർക്ക്ഷോപ്പ് നടത്താനുള്ള ശ്രമത്തിലായിരുന്നു.
എന്നാൽ ഇതിനോടകം സി പി ഐ യും യുവജന സംഘടനയായ എ ഐ വൈ എഫും രംഗത്ത് വന്നു. വർക്ക്ഷോപ്പിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തലാക്കണമെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകർ വർക്ക്ഷോപ്പിൽ കൊടി നാട്ടുകയും ചെയ്തു. ഇതിൽ മനം നൊന്താണ് സുഗതൻ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് നിഗമനം.
വർക്ക്ഷോപ്പിൽ കാണപ്പെടുന്ന മറ്റ് മൂന്ന് കുരുക്കുകളിൽനിന്നും ഭാര്യയായ സരസമ്മയോടും മക്കളായ സുജിത്ത്, സുനിൽ എന്നിവരോടുമൊപ്പം ആത്മഹത്യ ചെയ്യാനായിരിക്കാം സുഗതൻ തീരുമാനിച്ചിരുന്നതെന്നും പോലീസ് അനുമാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക