കൊൽക്കത്ത: പന്ത്രണ്ട് വയസ്സ് മുതൽ മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം. 38 വയസ്സുകാരനായ പ്രതി നാല് വർഷത്തോളമായി മകളെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. രണ്ടു തവണ പെൺകുട്ടി ഗർഭിണിയാവുകയും ഭാര്യയേയും മറ്റ് രണ്ടു മക്കളെയും ഉപേക്ഷിച്ച് മകളുമായി ഇയാൾ നാട് വിടുകയുമായിരുന്നു.
രണ്ടു തവണ മകൾ ഗർഭിണി ആയിരുന്നെങ്കിലും ഒരു കുഞ്ഞ് ജനിച്ച് രണ്ടാഴ്ച പ്രായമായപ്പോൾ മരിച്ചു. പന്ത്രണ്ട് വയസ്സ് മുതൽ സ്വന്തം മകളെ പീഡിപ്പിക്കാൻ തുടങ്ങിയ ഇയാൾ പെൺകുട്ടിക്ക് പതിനാറ് വയസ്സ് ആകുന്നത് വരെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി.
ജനിച്ച രണ്ടു കുട്ടികളുടെയും ഡി എൻ ഏ പരിശോധനയിൽ ഇയാൾ തന്നെയാണ് പ്രതി എന്ന് തെളിഞ്ഞിരുന്നു. 2015 ൽ പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക