ഇഷ്ടമുള്ളത് ഒരു ക്ലിക്കിൽ വീട്ടിലെത്തുന്നതിനാൽ എല്ലാവരും ഇന്ന് ഓൺലൈൻ ഷോപ്പിങിന് മുൻഗണന നൽകുന്നവരാണ്. എന്നാൽ ഇങ്ങനെ ഓണ്‍ലൈന്‍ വഴി പണം നല്കി സാധനം വാങ്ങുന്നവര്‍ക്ക് പറ്റുന്ന അമളികൾ ഇന്ന് സ്ഥിര കാഴ്ചയാണ്. സാധനങ്ങള്‍ കൈപറ്റിയാല്‍ തിരിച്ചു നല്കാന് പറ്റില്ലെന്നതു തന്നെയാണ് ഇതിന്റെ വെല്ലുവിളി. സമാനമായ സംഭവം നടന്നത് കയ്പമംഗലത്താണ്. നാലായിരം രൂപ നല്കി ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിയത് പഴയ ബെല്‍റ്റും ഷൂസും. രാഹുല്‍ എന്ന യുവാവിനാണ് ചതി പറ്റിയത്.
മാര്‍ച്ച് 15നാണ് ചെന്നൈ ആസ്ഥാനമായുള്ള എമൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്ന് ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയത്. തുടര്‍ന്ന് ബുധനാഴ്ച പോസ്റ്റോഫീസിലെത്തി നാലായിരം രൂപയടച്ച് പാര്‍സല്‍ വാങ്ങി തുറന്നു നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്.
കവറിനുള്ളില്‍ ഒരു പഴയ ഷൂവും പൊട്ടിപ്പൊളിഞ്ഞതുമായ ബെല്‍റ്റും കടലാസുകളും മാത്രമാണുണ്ടായിരുന്നത്. ഉടന്‍തന്നെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവരൊന്നും അറിഞ്ഞില്ലെന്ന രീതിയിലാണ് മറുപടി ലഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക