കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ ജോധ്പൂർ ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയെ തുടർന്ന് ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ അഞ്ചു വർഷം ശിക്ഷ വിധിച്ചതിനെത്തുടർന്ന് ബാരക്ക് രണ്ടാം ]നമ്പർ വാര്‍ഡില്‍ ആള്‍ദൈവം ആശാറാം ബാപ്പു, ശംഭുലാല്‍ റേഗര്, മല്‍ഖന്‍ സിങ് വിഷ്ണോയി അടക്കമുള്ളവരാണ് ഉള്ളത്.
15 വയസുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ ആശ്രമത്തില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിയാണ് ആള്‍ദൈവം ആശാറാം ബാപ്പു. 2013 ഓഗസ്റ്റില്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആത്മീയ ഗുരുവായ് പേരെടുത്ത ആശാറാം അഞ്ചു വര്‍ഷമായി ഇവിടെ കഴിയുകയാണ്. 2013 സെപ്റ്റംബര്‍ 1-കോടതിയില്‍ ഹാജരാക്കിയ ആശാറാമിന്റെ കേസ് ഇപ്പോഴും നടന്നുവരികയാണ്.
മുസ്ലീം മത വിശ്വാസിയായ അഫ്രാസുള്‍ എന്ന തൊഴിലാളിയെ കൊലപ്പെടുത്തുകയും തീയിടുകയും അത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത ശംഭൂലാല്‍ എന്ന രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസില്‍ കുറ്റാരോപിതനും ഭന്‍വാരി ദേവിയുടെ തിരോധാനവുമായ് ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് മല്‍ഖന്‍ സിങ് എന്നിവർക്കൊപ്പമാണ് സൽമാൻ ഖാൻ ജയിലിൽ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക