സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്ന സംഗീതയാണ് കൊല്ലപ്പെട്ടത്. സിങ്കാനല്ലൂര്‍ ഉപ്പിലപ്പാളയം സ്വദേശി ശരവണകുമാറാണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു സംഗീത.
അച്ഛനും അമ്മയും ശരവണകുമാറുമായിരുന്നു ഈ വീട്ടില്‍ താമസം. അച്ഛന് ബാല്‍രാജിന് ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. അമ്മ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്. തൊഴില്‍രഹിതനായ ശരവണകുമാറിന് സഹോദരി ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ താമസിക്കാനെത്തിയത് ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരും വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനമ്മമാര്‍ ജോലിക്ക് പോയ സമയത്തും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ശരവണകുമാര്‍ സംഗീതയെ വാക്കത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പിന്നീട് മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി. അത് കത്തിക്കാനായി സംഗീതയുടെ മകളുമായി പുറത്ത് പോയി. തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലം നോക്കി സ്യൂട്ട്കേസ് കത്തിച്ചു. തിരികെ കുട്ടിയുമായി വീട്ടിലെത്തി. കുറച്ച് സമയത്തിന് ശേഷം സംഗീതയെ അന്വേഷിച്ച് കൂടെ ജോലി ചെയ്യുന്ന സ്ത്രീ എത്തി. ഇവരോട് ശരവണകുമാര്‍ അമ്മയെ കൊന്നതായി കുട്ടി പറയുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ അച്ഛന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ ശരവണകുമാര്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Also Read: അങ്ങനെ വീണ്ടുമൊരു മാമ്പഴക്കാലം; മാമ്പഴം ദിവസവും കഴിച്ചാൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക