വിദേശികള്‍ക്ക് ജോലിചെയ്യാന്‍ അനുമതിയുള്ള എഴുപതിനായിരത്തിലധികം തസ്തികകള്‍ സൗദി അറേബ്യയില്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യമേഖലയിലെ 1,16,068 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 45,919 ഒഴിവുകള്‍ സ്വദേശിവത്കരിച്ചവയാണ്. ബാക്കിയുള്ള 70,149 എണ്ണം വിദേശികള്‍ക്കുള്ള തൊഴിലവസരമാണ്. എന്നാൽ സ്വദേശികള്‍ക്ക് തൊഴിലവസരമുണ്ടെങ്കിലും നിയമനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെറുകിട വ്യവസായ, വാണിജ്യ സംരംഭങ്ങള്‍, ഹോട്ടല്‍, അപ്പാര്‍ട്ട്മെന്റുകള്‍ തുടങ്ങിയ മേഖലകളിലാണ് വിദേശികള്‍ക്ക് തൊഴിലവസരമുള്ളത്. കഴിഞ്ഞവര്‍ഷം അവസാനംവരെയുള്ള കണക്കുകള്‍പ്രകാരം നിര്‍മാണമേഖലയില്‍ 21,657 തൊഴിലവസരങ്ങളാണ് വിദേശികള്‍ക്കുള്ളത്.
അതേസമയം സ്വദേശികള്‍ക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതോടൊപ്പം സ്വകാര്യ മേഖലയിലെ സംരംഭകര്‍ ആവശ്യപ്പെടുന്ന വിദഗ്ദ തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയം വിസ അനുവദിക്കുന്നുണ്ട്.
Also Read: കുഞ്ഞിനെ കാണാൻ അച്ഛനെ പോലെയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞോളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക