മുൻ കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങിയേക്കുമെന്നു സൂചന. ബിജെപി മകൾക്കു സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കൃഷ്ണയുടെ ഈ തീരുമാനം. അടുത്ത തെരഞ്ഞെടുപ്പ് പട്ടികയിലും മകളെ പരിഗണിച്ചില്ലെങ്കിൽ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
കൃഷ്ണ ബിജെപിയിൽ ചേർന്നിട്ട് ഒരു വര്ഷം ആവുന്നതിന് തൊട്ടുപിന്നാലെയാണു കോൺഗ്രസിലേക്കു മടക്കത്തിനു വഴിയൊരുങ്ങുന്നത്. ബിജെപിയിൽ പദവിയൊന്നും ലഭിച്ചിരുന്നുമില്ല. 2017 മാർച്ചിലാണ് കൃഷ്ണ ബിജെപിയിലേക്കു ചുവടുമാറ്റിയത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ടാണ് അംഗത്വം നൽകിയത്.
1968 ൽ മണ്ഡ്യയെ പ്രതിനിധീകരിച്ചാണ് കൃഷ്ണ ആദ്യമായി ലോക്സഭാംഗമായത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1999 ൽ കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേറുകയായിരുന്നു. 2004 വരെ മുഖ്യമന്ത്രിയായി. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായി സേവനം അനുഷ്ഠിച്ചു. തുടർന്നു മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക