സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേര്‍ന്ന ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം. കരിങ്കല്ലത്താണി ചോലയില്‍ ഡോ.അബ്ദുല്‍ റഹ്മാന്, ഭാര്യ ഡോ. ഹസീന റഹ്മാന് എന്നിവര്‍ താമസിക്കുന്ന വീട്ടിലെ പരിശോധന മുറിയോടു ചേര്‍ന്ന് രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറിയുടെ ക്ലോസറ്റിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്.
ഇന്നലെ വീട്ടുജോലിക്കാരി ക്ലോസറ്റ് അടഞ്ഞ നിലയിലാണെന്നു ഡോക്ടറെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഡോക്ടര്‍, അടുത്ത വീട്ടില്‍ ജോലിയെടുത്തിരുന്ന പ്ലംബര്‍മാരെ വിളിച്ചു വരുത്തി പരിശോധിപിച്ചപ്പോഴാണ് കുട്ടിയുടെ തല ഭാഗം ക്ലോസറ്റില്‍ കണ്ടത്. ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് എസ്ഐ എം. രാജഗോപാലന്റെ നേതൃത്വത്തില്‍ നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
തുടര്‍ന്ന് മഞ്ചേരി ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഒരു ദിവസത്തെ പഴക്കം തോന്നിക്കുന്നതായി പൊലീസ് പറഞ്ഞു. പൊക്കിൾക്കൊടി നീക്കം ചെയ്യാത്തതും മറുപിള്ളയുടെ സാന്നിധ്യവും പരിഗണിക്കുമ്പോള്‍ ശുചിമുറിയില്‍ തന്നെ പ്രസവം നടന്ന് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക