ഇനി ചെറിയ കേസുകളില്‍ പ്രതികൾക്ക് ഓൺലൈനിലൂടെ ജാമ്യം നേടാൻ സാധിക്കും. ദുബൈ ഇൻറർനാഷനൽ അച്ചീവ്മെൻറ്സ് എക്സിബിഷനിലാണ് സ്മാർട്ട് ജാമ്യ സേവനം അവതരിപ്പിച്ചത്. ദുബൈ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയാക്കുക കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
കടലാസു ജോലികൾ കുറക്കാനും നടപടികൾ വേഗത്തിലാക്കി നിയമസംവിധാനം കാര്യക്ഷമമാക്കാനും ഇതു വഴി സാധിക്കും. പുതിയ സേവനം അവതരിപ്പിച്ചതോടെ ചെറിയ കേസുകളിൽ അകപ്പെടുന്നവരുടെ പാസ്പോർട്ട് കണ്ടുകെട്ടുന്നത് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അവസാനിപ്പിക്കും. പകരമായി കേസ് വിവരങ്ങൾ ഇലക്ട്രോണിക് മാർഗത്തിൽ രജിസ്റ്റർ ചെയ്യും. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നതോടെ സ്മാർട്ട് സംവിധാനം ഇതു സംബന്ധിച്ച വിവരങ്ങൾ അതിർത്തി ചെക്പോസ്റ്റുകളിലേക്കും വിമാനത്താവളങ്ങളിലേക്കും കൈമാറും.
ആദ്യമായി ജബൽ അലി പൊലീസ് സ്റ്റേഷനിലാണ് സ്മാർട്ട് ജാമ്യ സംവിധാനം ആരംഭിക്കുകയെന്നും ഈ വർഷം പകുതിയോടെ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ദുബൈ അറ്റോർണി ജനറൽ ഇസ്സാം ഈസ അൽ ഹുമൈദാൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക