മരിച്ചു എന്ന് കരുതിയ അച്ഛനെ ഫേസ്ബുക്കിലൂടെ കണ്ട് ഞെട്ടി മകൻ.സൂറത്തിലാണ് സംഭവം നടന്നത് .18 വർഷം മുമ്പ് മരിച്ചുവെന്ന് കരുതിയ തന്റെ പിതാവ് മഹേന്ദ്ര സിംഗ് ജീവിച്ചിരിപ്പുണ്ടെന്ന് 23 -കാരനായ മഹാവീറാണ് കണ്ടെത്തിയത്.
ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിംഗ് നാടുവിട്ടത് മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കാൻ വേണ്ടിയാണത്രെ.പുതിയ ഭാര്യയോടൊപ്പം ഗുജറാത്തിലെ ഡാക്കോറിൽ കഴിയുകയായിരുന്നു അയാൾ. മഹാവീർ അച്ഛനെ അതിനിടയിലാണ് ഫേസ്ബുക്കിൽ കണ്ടെത്തുന്നത്. പിന്നാലെ അയാൾ അച്ഛനെ തേടിപ്പോയി. താൻ മഹേന്ദ്ര സിംഗ് തന്നെയാണെന്ന് അയാൾ സമ്മതിക്കുകയും ചെയ്തു.
എന്തിനാണ് താൻ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും അപ്പോഴൊന്നും തന്നെ അയാൾ അവരെ അറിയിച്ചിരുന്നില്ല. എന്നാൽ, തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതിൽ ഒരു മകളുണ്ട് എന്നും കുറച്ച് നാളുകൾക്ക് ശേഷം അയാൾ ആദ്യഭാര്യയേയും മക്കളെയും അറിയിച്ചു. അത് വീട്ടുകാർക്ക് അംഗീകരിക്കാനായില്ല. പിന്നാലെ മഹേന്ദ്ര സിംഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു.
വീട്ടുകാർ ഇതോടെ അയാളെ അന്വേഷിച്ച് ഡാക്കോറിൽ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു.അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഇതോടെ സിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്മെയിൽ ചെയ്യുന്നു എന്ന് കാണിച്ച് പരാതി നൽകി. തന്നെ ഭർത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സബ് ഇൻസ്പെക്ടർ ജെഡി പാണ്ഡ്യ സംഭവം അന്വേഷിക്കുകയാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക