പിണറായിലെ കൂട്ടകൊല ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്റെ അവിഹിതം പുറത്തറിയാതിരിക്കാനാണ് മാതാപിതാക്കളേയും നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളേയും കൊന്ന് കളഞ്ഞതെന്ന് സൗമ്യയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെ മോചിതരായിട്ടില്ല. ഒരു പഴുതുകള്‍ക്കും ഇടനല്‍കാതെ കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു നാല് പേരേയും സൗമ്യ കൊലപ്പെടുത്തിയത്. രണ്ട് പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ഉപയോഗിച്ചത്.
നീണ്ട പതിനൊന്ന് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനിടെയാണ് സൗമ്യ കുറ്റസമ്മതം നടത്തിയത്. സൗമ്യയുടേത് ഒരു സാധാരണ സ്ത്രീയുടെ ജീവിതമല്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാട്ടില്‍ നിരവധി യുവാക്കളുമായി താന്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് സൗമ്യ പോലീസിനോട് വ്യക്തമാക്കി. 16 വയസുകാരനുമായി താന്‍ ഒരിക്കല്‍ ബന്ധപ്പെട്ടെന്നും അതിന് ശേഷം ആ ബന്ധത്തില്‍ നിന്നും തനിക്ക് പിന്മാറാന് ആയിട്ടില്ലെന്നും സൗമ്യ പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.
ഇതുവരെയുള്ള അന്വേഷണത്തില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തനിച്ചാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകങ്ങളില്‍ സൗമ്യയുടെ കാമുകന്മാര്ക്കു പങ്കില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. അതേ സമയം സൗമ്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ വിട്ടയച്ചു. എന്നാല്‍ ഒരാള്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. സൗമ്യയെ തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫിസില്‍ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക