മതിയായ താമസ രേഖയില്ലാത്തതിനെത്തുടര്ന്ന് കുവൈറ്റിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ പിടിയിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം. രാജ്യത്തിന്റെ വിവിധ മേഖലകളിലായി 118 പരിശോധനാകേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി .
പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22-ന് അവസാനിച്ചിരുന്നു. പൊതുമാപ്പ് കാലയളവില്‍ 34,452 വിദേശികള്‍ രാജ്യം വിട്ടുപോയി. അതേസമയം 20,725 വിദേശികള്‍ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നുണ്ട്. മുപ്പതിനായിരത്തോളം ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായുണ്ടായിരുന്നത്. ഇവരില്‍ 11,000 പേര് എംബസിവഴി ഔട്ട്പാസ് വാങ്ങി രാജ്യം വിട്ടു. അയ്യായിരത്തോളം പേര് താമസരേഖ നിയമവിധേയമാക്കിയെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ പറയുന്നു.
നിയമലംഘകരെ സംരക്ഷിക്കുന്നതും തൊഴിലോ അഭയമോ നല്‍കുന്നതും ഗൗരവമേറിയ കുറ്റകൃത്യമാണെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക