കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വൻതോതിൽ പടരുന്നു. വേനല്‍മഴ വന്നതിന് പിന്നാലെയാണ് പകര്‍ച്ചവ്യാധികള്‍ കൂടിയത് എന്നാണ് റിപ്പോർട്ട്. മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 85848 പേര്‍ക്കാണ് ജില്ലയിൽ പനി ബാധിച്ചത്. ഇതില്‍ 161 പേര്‍ക്ക് ഡെങ്കിപ്പനിയും 23 പേര്‍ക്ക് മലമ്പനിയുമാണ്. പനിബാധിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പനി ബാധിച്ച് നിരവധി പേര് മരിച്ചിരുന്നു. വയറിളക്ക രോഗങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പതിനാറായിരത്തിലധികം പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയിരിക്കുന്നത്. ഇതരസംസ്ഥാനതൊഴിലാളി ക്യാംപില്‍ കോളറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: ഒരാഴ്ച കൊണ്ട് മുടി കൊഴിച്ചിലിന് പരിഹാരം; എങ്ങനെയെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക