സംസ്ഥാനത്തെ ഹർത്താലുകളിൽ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. അടിക്കടി ഉണ്ടാകുന്ന അപ്രതീക്ഷിതമായ ഹർത്താലുകൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇത് മറ്റു സംസ്ഥാനങ്ങളിൽ കേരളത്തെ കുറിച്ച് തെറ്റായ കാഴ്ചപ്പാടുണ്ടാക്കാൻ ഇടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കക്ഷി നേതാക്കൾ തീരുമാനത്തെ പിന്തുണച്ചു.
ചീഫ് സെക്രട്ടറി പോൾ ആന്റണി, ആഭ്യന്തര വിജിലൻസ് സെക്രട്ടറി സുബ്രത ബിശ്വാസ്, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഭഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഭഷ്യവകുപ്പ് ഡയറക്ടർ
എൻ.ടി.എൽ. റെഡ്ഡി തുടങ്ങിയവർ യോഗത്തിൽ പങ്കു ചേർന്നു.
Also read: വിനോദയാത്രക്ക് പോയ 16കാരിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക