അറുപത്തിയഞ്ചു വയസ്സുകഴിഞ്ഞ കുവൈത്തില്‍ കഴിയുന്ന വിദേശികള്‍ക്ക് ഇഖാമ അഥവാ താമസാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം ആസൂത്രണ വിഭാഗത്തിലെ നയരൂപീകരണ സമിതിയുടെ പഠനത്തിന് വിട്ടതായി സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സ്, മാന്‍പവര്‍ അതോറിറ്റി, പ്രമുഖ വ്യാപാര കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് വിദേശികളുടെ പ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായം ഉയര്‍ന്നത്.
അതിനിടെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായനിര്‍ണയത്തെ ചൊല്ലി എംപിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായവും ഉയര്‍ന്നു. പ്രായ പരിധി നിയന്ത്രിക്കുന്നതിലൂടെ കുവൈത്ത് സമൂഹത്തില്‍ വിവിധ തലങ്ങളില്‍ വിദേശികള്‍ ആധിപത്യം നടത്തുന്നത് തടയാന്‍ സാധിക്കുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
അതുപോലെ സ്വദേശികളെ പരിശീലിപ്പിക്കാന്‍ ഒരു വിദേശിയും അവരുടെ പരിചയസമ്പത്ത് ഉപയോഗിക്കാറില്ല. പകരം ഇവിടെ ലഭിക്കുന്ന മികച്ച ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും മാത്രമാണ് വിദേശികളുടെ ലക്ഷ്യം അതുകൊണ്ട് തന്നെ പരിചയ സമ്പത്തിനെക്കുറിച്ചുള്ള വാദത്തില്‍ കഴമ്പില്ലെന്ന് പാര്‍ലമെന്റിലെ റിപ്ലെയ്സ്മെന്റ് സമിതി ചെയര്മാന് ഖലീല്‍ അല്‍ സാലെ പറഞ്ഞു.
Also Read: കടുത്ത ചൂട്; തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക