ജമ്മു കശ്മീരിലെ ഭീംബെർ മേഖലയിൽ കരാർ ലംഘിച്ചു പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം പാകിസ്ഥാൻ ഡെപ്യൂട്ടി ഹൈ കമ്മീഷണറായ സയിദ് ഹൈദർ ഷായെ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.
മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ കരാർ ലംഘിച്ചു നിഷ്കളങ്കരായ ഗ്രാമവാസികളെ ദ്രോഹിക്കുകയാണെന്നും അതിർത്തിയിൽ നിന്നും മാറി താമസിച്ചിട്ടു പോലും മനഃപൂർവം അവരെ ഉപദ്രവിക്കുന്നത് സൈനികർക്കു ചേർന്ന സ്വഭാവമല്ലെന്നും ഇന്ത്യ പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്നും ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Also read: പിണറായി അഹങ്കാരം വെടിയണം ; ബിപ്ലബ് കുമാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക