കുമ്മനം രാജശേഖരൻ ഇന്ന് മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. മിസോറാം രാജ്ഭവനിലെ ദർബാർ ഹാളിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. ഗവർണർ പദവി ഏറ്റെടുക്കാൻ ബുദ്ധിമുട്ടറിയിച്ചിരുന്നുവെങ്കിലും പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു കുമ്മനം.
മിസോറാം ഗവർണറായിരുന്ന നിർഭയ് ശർമയുടെ കാലാവധി മെയ് 28 നു അവസാനിച്ചിരുന്നു. ഈ അവസരത്തിലാണ് കുമ്മനത്തെ ഗവർണറായി നിയമിച്ചത്. എന്നാൽ കേരളത്തിൽ തന്നെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്നും ബി.ജെ.പി നേതൃത്വത്തിൽ നിന്നും മാറി ആർ.എസ്.എസ് നേതൃത്വത്തിലേക്ക് തിരിച്ചു പോകാൻ അനുവദിക്കണമെന്നും കുമ്മനം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ആർ.എസ്.എസ് നേതൃത്വത്തിനും കുമ്മനം കേരളത്തിൽ തന്നെ തുടരണം എന്ന താല്പര്യമായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം രാഷ്ട്രപതി അംഗീകരിച്ച തീരുമാനത്തെ നിരസിക്കുന്നത് സർക്കാരിനും ബി.ജെ.പി ക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്രത്തിൽ നിന്നും അറിയിച്ചത് കൊണ്ട് കുമ്മനം പദവി ഏറ്റെടുക്കാൻ തയ്യാറാവുകയായിരുന്നു.
Also Read: ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് തപാൽ സമരം ശക്തമാകുമെന്ന് സംഘടനകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക