തപാല്‍ ജീവനക്കാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി നടത്തിയ രണ്ടാംവട്ട ചർച്ച പരാജയപെട്ടതിനെ തുടർന്ന് സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചു.
ഡല്‍ഹിയില്‍ പോസ്റ്റല്‍ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ ശമ്ബള വര്‍ധന സംബന്ധിച്ചു വ്യക്തമായ തീരുമാനമുണ്ടായില്ല. ഇതിനെ തുടർന്ന് ചർച്ച ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. 550 തപാല്‍ ഓഫീസുകളില്‍ നിന്നായി 1.40 കോടി തപാല്‍ ഉരുപ്പടികളാണു നിലവിൽ കെട്ടിക്കിടക്കുന്നത്.
കോണ്‍ഗ്രസിന്റെയും ഇടതുയൂണിയനുകളുടെയും നേതൃത്വത്തിലുള്ള എഫ്. എന്‍.പി.ഇ. എന്‍.എഫ്. പി.ഒ. തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിലാണ് സമരം. എന്നാല്‍ കേരളത്തിന് പുറത്ത് ഇൗ സംഘടനകള്‍ അത്ര ശക്തമല്ലാത്തതിനാല് കേരളത്തിലാണ് തപാല്‍ സമരത്തിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുന്നത്. ബി എം എസ് യൂണിയൻ സമരത്തിൽ പങ്കെടുക്കില്ല.
ഈ മാസം 21 നു തുടങ്ങിയ സമരത്തിൽ തപാല്‍ വിതരണവും കടത്തും സ്പീഡ് പോസ്റ്റ്, മണി ട്രാന്‍സ്ഫര്‍, ആര്.എം.എസ്, സേവിംഗ്സ് ബാങ്ക്, തുടങ്ങി അഡ്മിനിസ്ട്രേഷന് വിഭാഗം വരെ സ്തംഭിച്ചിരിക്കുകയാണ്. അത്യാവശ്യ വിഭാഗങ്ങളെപ്പോലും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമില്ല.
അതുകൊണ്ട് തന്നെ അടിയന്തിര പ്രാധാന്യമുള്ള കത്തുകളും അറിയിപ്പുകളും പോലും കിട്ടാത്ത സാഹചര്യമാണ്. പ്രതികരിക്കാന്‍ വൈകിയാല്‍ ധനനഷ്ടവും തൊഴില്‍ നഷ്ടവുണ്ടായേക്കാവുന്ന കത്തുകള്‍ വരെ എത്തേണ്ടിടങ്ങളിലെത്താതെ കെട്ടികിടക്കുകയാണ്.
Also Read: എം ജി സര്‍വകലാശാലയുടെ ബിരുദ ഏകജാലകം ആരംഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക