ഇസ്ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന് ഈജിപ്തിൽ യൂട്യൂബിന് ഒരു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ഈജിപ്ഷ്യൻ കോടതിയാണ് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിധി അന്തിമമാണെന്നും അപ്പീൽ നല്കാൻ സാധിക്കില്ലെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2012 ലാണ് ‘ ഇന്നസെൻസ് ഓഫ് മുസ്ലി ‘ എന്ന പേരിൽ കേസിനാസ്പദമായ 13 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിൽ ചേർത്തത്. 2013 ൽ മുഹമ്മദ് ഹമീദ് സലിം എന്ന അഭിഭാഷകനാണ് ഈ വീഡിയോക്കെതിരെ പരാതി നൽകിയത്.
വിധി യൂട്യൂബിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും യൂട്യൂബിനുള്ള ശിക്ഷയാണെനും സലിം പറഞ്ഞു. തുടർന്ന് ലോവർ അഡ്മിനിസ്ട്രേറ്റീവ് കോടതി നാഷണൽ ടെലി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയോട് യൂട്യൂബിന് വിലക്കേർപ്പെടുത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിലാണ് ലോവർ കോടതിയുടെ വിധി ഉന്നത കോടതി ശരി വച്ചത്.
Also Read: ആലിയയുടെ ‘റാസി’ 100 കോടി ക്ലബ്ബിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക