മഴക്കാലം തുടങ്ങി. വെള്ളമില്ലാത്ത പ്രശ്നങ്ങൾക്കും ചൂടിനും ഒക്കെ വിട പറയാം ഈ മഴയത്ത്. എന്നാൽ മഴ കനക്കുന്നതോടെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലം രോഗങ്ങളുടെ മാത്രമല്ല കള്ളന്മാരുടെയും കാലമാണ്. ഉറക്കമുള്ള രാത്രികളില്‍ കരുതിയിരിക്കുക. കള്ളന്മാര് സജീവമാകുന്ന സമയമാണിത്. കോരിച്ചൊരിയുന്ന മഴയില്‍ വീട്ടുകാര്‍ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വീഴുമ്പോഴാണ് കള്ളന്മാര് എത്തുക. ഇതുകാരണം മഴക്കാലത്ത് നഗരവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
പോലീസിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ കവര്‍ച്ച നടന്നിട്ടുള്ളത്. മഴയുള്ള രാത്രികളാണ് കള്ളന്മാര് ഇതിനുവേണ്ടി തെരഞ്ഞെടുക്കുന്നത്.കഴിഞ്ഞ വര്‍ഷം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 140 കവര്‍ച്ചകളില്‍ 60 എണ്ണം നടന്നിട്ടുള്ളത് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലത്താണ്. 45 എണ്ണം വേനല്‍കാലത്തും.35 എണ്ണം നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്തും. 2016-ലും മഴക്കലാത്താണ് നഗരത്തില്‍ ഏറ്റവും കുടുതല്‍ കവര്‍ച്ച നടന്നിട്ടുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന 103 കവര്‍ച്ചകളില്‍ 42 ഭവന ഭേദനങ്ങളും നടന്നിട്ടുള്ളത് മഴക്കാലത്താണ്. വേനല്‍കാലത്ത് 28 എണ്ണവും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ 33 കവര്‍ച്ചകളും നടന്നു.2014,2015 വര്‍ഷങ്ങളിലെ കണക്കുകളും ഏതാണ്ട് ഇതേപോലെയാണ്.
അപരിചിതമായ ശബ്ദങ്ങള്‍ മഴക്കാലത്ത് വീട്ടുകാര്‍ കേള്‍ക്കാത്തതാണ് കള്ളന്മാര്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.ഒച്ചവെച്ചാലും മഴയുടെ ശബ്ദത്തില്‍ അയല്‍വാസികളും കേള്‍ക്കില്ല.ഇടക്കിടെയുള്ള വൈദ്യുതിയുടെ ഒളിച്ചുകളിയും ഇവര്‍ക്ക് ഗുണം ചെയ്യുന്നു.അതിനാൽ മഴക്കാലത്ത് രാത്രികാല പട്രോളിംഗ് കൂടുതല്‍ ജാഗ്രവത്താക്കാന് പോലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാലും ഓരോരുത്തരും ജാഗ്രത പുലർത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക