മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായപരിധി 23 ആയി ഉയർത്തിക്കൊണ്ടുള്ള 2018 ലെ അബ്കാരി ഭേദഗതി ബിൽ ടി.പി രാമകൃഷ്ണൻ നിയമസഭയിൽ അവതരിപ്പിച്ചു. യു.ഡി.എഫ് സർക്കാർ നിശ്ചയിച്ചിരുന്ന 21 എന്ന ഉയർന്ന പ്രായപരിധിയാണ് ഭേദഗതി ചെയ്തിരിക്കുന്നത്. വ്യാജക്കള്ള് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാർച് മദ്യത്തിൽ കലർത്തിയാലുള്ള ശിക്ഷ (അബ്കാരി നിയമത്തിലെ അമ്പത്തിയേഴാം വകുപ്പ് ഭേദഗതി) ലഘൂകരിക്കാനും ബില്ലിൽ ശുപാർശയുണ്ട്. നേരത്തെ 5 വർഷം തടവും 50000 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാൽ ഇനി മുതൽ 25000 രൂപ പിഴയടച്ചാൽ മതിയാകും. സ്റ്റാർച് ആരോഗ്യത്തിന് ഹാനികരമല്ലെന്നും ഇത് ലഹരി പദാർത്ഥത്തിൽ ഉൾപ്പെടുത്തുന്നത് തൊഴിലാളികൾക്കും ലൈസെൻസികൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
ഡിസംബറിൽ ഓർഡിനെൻസ് ഇറക്കിയ ശേഷം 21 വയസ്സിനു താഴെ മദ്യം ഉപയോഗിക്കുന്ന 64 പേർക്കെതിരെ കേസെടുത്തിരുന്നു. യു ഡി എഫ് സർക്കാരിന്റെ കാലത്തു പൂട്ടിയ 86 ബാറുകൾ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൽ ഡി എഫ് സർക്കാർ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക