വൈകല്യമുള്ള കുഞ്ഞിനെ ഭ്രൂണഹത്യയിലൂടെ ഒഴിവാക്കുന്നത് നാസികൾ നടത്തിയ വംശഹത്യക്ക് തുല്യമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. “ഗർഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുകളുണ്ടെന്ന് കണ്ടെത്തിയാൽ ആദ്യമാസങ്ങളിൽ തന്നെ ഭ്രൂണഹത്യ നടത്തുന്നത് ഇപ്പോൾ സാധാരണമാണ്. അതൊരു ഫാഷനോ സ്വഭാവിക സംഭവമോ ആയി മാറിയിരിക്കുന്നു. ഇതിനെ വേദനയോടെയാണ് ഞാൻ നോക്കിക്കാണുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ വർഗീയ ശുദ്ധീകരണമെന്ന പേരിൽ നാസികൾ നടത്തിയതിനെയൊക്കെ ലോകം നിന്ദിക്കാറുണ്ട്. അത് തന്നെയല്ലേ ലോകം മുഴുവനും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോൾ വെളുത്ത ഗ്ലൗസുകൾ കൈയിലണിയുന്നുണ്ടെന്ന് മാത്രം.” മാർപ്പാപ്പ പറഞ്ഞു.
ഭ്രൂണഹത്യയെക്കുറിച്ച് പ്രതിഷേധം വ്യക്തമാക്കിയ മാർപ്പാപ്പ കുടുംബം എന്ന സങ്കൽപ്പത്തെക്കുറിച്ചും സംസാരിച്ചു. ” കുടുംബം എന്ന വാക്കിനർത്ഥം പരസ്പര ധർമ്മം എന്നാണ്. അത് ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു സ്ത്രീയും പുരുഷനും ദൈവവിശ്വാസമില്ലാത്തവരാണെങ്കിൽ പോലും അവർക്കൊരു കുഞ്ഞ് ജനിച്ച് കുടുംബമായി മാറുന്നതോടെ അവരറിയാതെ തന്നെ അവർ ദൈവത്തിന്റെ പ്രതിരൂപമായി മാറുന്നു.” അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വദേശമായ അർജന്റീനയിൽ 14 ആഴ്ച വരെയുള്ള ഭ്രൂണഹത്യയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള ബില്ലിനെ അനുകൂലിച്ച് കൊണ്ട് ജനങ്ങൾ വോട്ടു ചെയ്ത പശ്ചാത്തലത്തിലാണ് മാർപ്പാപ്പയുടെ ഈ പരാമർശങ്ങൾ.
അന്ത്യനിദ്രക്ക് ആറടി മണ്ണില്ല; പട്ടികജാതിക്കാരിക്ക് റോഡരുകിൽ ചിത
പ്രതികരിക്കാൻ ഇവിടെ എഴുതുക