ഗുരുശിഷ്യ ബന്ധത്തിലെ സ്നേഹത്തിന്റെ ആഴം വ്യക്തമാകുന്ന സംഭവമാണ് ഇന്നലെ തിരുവള്ളൂരിലെ വെള്ളിങ്ങരം സർക്കാർ സ്കൂളിൽ അരങ്ങേറിയത്. ട്രാൻസ്ഫെറായിപ്പോകുന്ന അദ്ധ്യാപകനെ സ്കൂൾ ഗേറ്റ് പോലും കടക്കാൻ അനുവദിക്കാതെ നൂറുകണക്കിന് വിദ്യാർഥികൾ മതിൽപോലെ നിൽക്കുകയായിരുന്നു, സ്നേഹംകൊണ്ട് അവർ തീർത്ത ആ മതിലിനു മുമ്പിൽ അദ്ധ്യാപകന്റെ സ്ഥലം മാറ്റൽ ഉത്തരവ് താത്കാലികമായി മരവിപ്പിക്കാതെ അധികൃതർക്ക് വേറെ വഴിയുണ്ടായിരുന്നില്ല.
28 കാരനായ ഭഗവാൻ എന്ന ഇംഗ്ലീഷ് അദ്ധ്യാപകനാണ് വിദ്യാർഥികൾ അവിസ്മരണീയമായ ഈ ഗുദക്ഷിണ നൽകിയത്. 2014 ലാണ് ഭഗവാൻ ഇവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. ഭഗവാന്റെ പ്രവർത്തനങ്ങൾ കൊണ്ട് പഠനനിലവാരത്തിൽ പിന്നോക്കം നിന്നിരുന്ന സ്കൂൾ മെച്ചപ്പെട്ടു. ഇംഗ്ലീഷിൽ കുട്ടികൾ മികച്ച വിജയവും കരസ്ഥമാക്കാൻ തുടങ്ങി. കുട്ടികൾക്ക് ഭഗവാൻ അദ്ധ്യാപകനെന്നതിലുപരി ജ്യേഷ്ഠനും സുഹൃത്തുമൊക്കെയായിരുന്നു. ട്രാൻസ്ഫർ വാങ്ങി പോകാനൊരുങ്ങിയ ഭഗവാനെ വട്ടം കൂടി നിന്നും ഗേറ്റ് തടഞ്ഞും കുട്ടികൾ പോകാൻ അനുവദിച്ചില്ല. ആ സ്നേഹത്തിനു മുന്നിൽ തോൽക്കുകയല്ലാതെ അദ്ദേഹത്തിന് വേറെ വഴിയില്ലായിരുന്നു. കുട്ടികളെ ചേർത്ത് പിടിച്ച് ഭഗവാൻ തിരികെ ക്ലാസ്സ്മുറിയിലേക്ക് പോയി. കുട്ടികളുടെ സ്നേഹത്തിനു മുന്നിൽ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു.
കാസര്‍ഗോഡ് സ്റ്റോപ്പില്ല; അന്ത്യോദയ എക്സ്പ്രസ്സ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക