ജീൻസ് ഇടുന്നത് വിലക്കിയ പിതാവിനെ അമ്മയും മക്കളും ചേർന്ന് കൊട്ടേഷൻ നൽകി കൊലപ്പെടുത്തി. യു പിയിലെ സദർ ബസാർ പോലീസ്സ്റ്റേഷനു സമീപമാണ് സംഭവം. കൊല്ലപ്പെട്ട മെഹർബാൻ അലി സബ് ഇൻസ്പെക്ടറാണ്. മക്കൾ ജീൻസ് ധരിക്കുന്നത് വിലക്കിയ പിതാവിനോടുള്ള അമ്മയുടെയും മക്കളുടെയും കഠിനമായ വിരോധമാണ് കൊട്ടേഷൻ കൊലയിൽ കലാശിച്ചത്.
സംഭവത്തിൽ കൊല്ലപ്പെട്ട മെഹർബാന്റെ ഭാര്യ സയ്യിദാ ബീഗം, മക്കളായ സീന, സീനാത്, ഇറാം, ആലിയ എന്നിവരെ കസ്റ്റഡിയിലെടുത്തു. മെഹർബാൻ അലിയുടെ മൃതദേഹം കണ്ടെടുത്തതിൽ സംശയം തോന്നി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും വീട്ടുകാർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടായിരുന്നില്ല. സംശയം തോന്നിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ഷാജഹാൻപൂരിലെ വീടിനു സമീപം 25 മീറ്റർ മാറി മലിനജലമൊഴുകുന്ന കനാലിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. ഇവരുടെ ഫോൺ സംഭാഷണങ്ങൾ പരിശോധിച്ചതിൽ നിന്നും കൊല ആസൂത്രണം ചെയ്തതിന്റെ തെളിവും പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക