അനധികൃത കുടിയേറ്റക്കാരുടെ തടങ്കലിൽ കഴിയുന്ന മക്കൾക്ക് നൽകുന്ന സഹായത്തിലേക്ക് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് 50000 ഡോളർ സംഭാവന ചെയ്തു. ഈ തുക പ്ലാനോയിലെ പ്രിസ്റ്റൻ വിഡ് ബാപ്റ്റിസ്റ്റ് ചർച്ച് ലീഡ് പാസ്റ്റർ ജാക്ക് ഗ്രഹാമിന്റെ ഏൽപ്പിച്ചു. ട്രംപിന്റെ സീറോ ടോ ഉറൻസ് പദ്ധതിയുടെ ഭാഗമായി 2000 ത്തിലധികം കുട്ടികളാണ് മാതാപിതാക്കളിൽ നിന്നും വേർപെട്ട് രാജ്യത്തിലെ വിവിധ ഡിറ്റൻഷൻ സെന്ററുകളിലും ഫെഡറൽ പ്രിസണുകളിലും കഴിയുന്നത്.
ഇവാങ്കയുടെ ധനസഹായം ലഭിച്ചതായി പാസ്റ്റർ ജാക്ക് ഗ്രഹാം സ്ഥിതീകരിച്ചിട്ടുണ്ട്. മാതാപിതാക്കളിൽ നിന്നും അകന്നു കഴിയുന്ന കുട്ടികളോട് അനുകമ്പയുണ്ടെന്ന് ഇവാങ്കയും പ്രഥമ വനിത മെലാനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മുംബൈയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക