പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരുടെ അടുത്ത ലക്ഷ്യം നടൻ പ്രകാശ് രാജെന്ന് റിപ്പോർട്ട്. എന്നാൽ തന്റെ നിലപാടുകൾക്ക് മാറ്റമില്ലെന്നും കാര്യങ്ങൾ തുറന്നുപറയുമെന്നും അതിൽ തനിക്ക് ഭയമില്ലെന്നുമാണ് പ്രകാശ് രാജ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ഗൗരിയുടെ ഘാതകർ തന്നെയും കൊല്ലുമെന്നാണ് പ്രത്യേക അന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ തന്റെ ശബ്ദം ഇനിയും ഉയരുമെന്നും കൂടുതൽ കരുത്തോടെ കാര്യങ്ങൾ തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് രാജിനെ ഇല്ലാതാക്കാനായി ഗൗരിയുടെ ഘാതകർ ശ്രമിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും നിരന്തരമായി വിമർശിച്ചു എന്നതിന്റെ പേരിലാണ് പ്രകാശ് രാജ് ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടത്. ജ്ഞാനപീഠ ജേതാവ് ഗിരീഷ് കർണാടിനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക