വടക്കൻ ഡൽഹിയിൽ ഒരേ കുടുംബത്തിലെ പതിനൊന്നു പേർ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിൽ സാത്താൻ സേവയോ എന്ന് സംശയം. വടക്കൻ ഡൽഹിയിലെ ബുരാരിയിൽ മൂന്ന് പെൺകുട്ടികളടക്കം ഏഴ് സ്ത്രീകളും നാല് പുരുഷന്മാരുമുൾപ്പടെ പതിനൊന്നു പേരെയാണ് ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തു പേർ തൂങ്ങിമരിക്കുകയായിരുന്നു. മരണം നടന്ന വീട്ടിൽ നിന്നും സാത്താൻ സേവയുടെ ചില അടയാളങ്ങൾ കണ്ടെടുത്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
രാജസ്ഥാനിലെ ചിറ്റോർഗഢ് സ്വദേശികളായ ഇവർ 20 വർഷം മുൻപാണ് ബുരാരിയിൽ സ്ഥിര താമസമാക്കുന്നത്. പ്ലൈവുഡ് കച്ചവടവും പലചരക്ക് വ്യാപാരവുമായിരുന്നു ഇവരുടെ ഉപജീവനമാർഗം. ഞായറാഴ്ച കട തുറക്കാത്തതിനാൽ സമീപവാസി പോലീസിനെ അറിയിച്ചതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണപ്പെട്ടതിൽ ഒരു സ്ത്രീയെ കഴുത്തറുത്ത് കൊന്ന നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ നായ മാത്രമാണിവിടെ ജീവനോടെ അവശേഷിച്ചത്.
സാത്താൻ സേവയുമായി ബന്ധപ്പെട്ട ചില കൈയെഴുത്തു രേഖകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മരണപ്പെട്ടവരുടെ കണ്ണുകളും വായും കൈകളും ബന്ധിച്ച നിലയിലായിരുന്നു. ഇതും സാത്താൻ സേവയുമായി ബന്ധമുണ്ടെന്ന സംശയം ശക്തിപ്പെടുത്തുന്നു.
തായ്ലൻഡിൽ 12 കുട്ടികളും കോച്ചും ഗുഹയിൽ കുടുങ്ങിയിട്ട് ഇന്നേക്ക് എട്ട് ദിവസം
പ്രതികരിക്കാൻ ഇവിടെ എഴുതുക