ദിലീപിനെ പുറത്താക്കാൻ അമ്മ എക്സിക്യൂട്ടീവ് എടുത്ത യോഗം സാധുവായിരുന്നില്ലെന്ന് നടൻ സിദ്ദിഖ്. ഒരു സ്വകാര്യ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അഞ്ചോ ആറോ പേർ മാത്രം ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം അതിനു നിയമ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ട എന്നതായിരുന്നു ഭൂരിപക്ഷാഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് തീരുമാനം പിന്നീട് അതേ എക്സിക്യൂട്ടീവ് തന്നെ റദ്ദാക്കുകയായിരുന്നു. ആ എക്സിക്യൂട്ടീവിൽ പൃഥ്വിരാജ്, രമ്യ നമ്പീശൻ എന്നിവരുമുണ്ടായിരുന്നു. അന്ന് അവർ ഇതിനെക്കുറിച്ച് പുറത്ത് പറഞ്ഞില്ല. പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ അമ്മയുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്.” ; സിദ്ദിഖ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവം; ഇരയെ കുറ്റപ്പെടുത്തിയും ദിലീപിനെ പിന്തുണച്ചും സംഗീത ലക്ഷ്മണ
പ്രതികരിക്കാൻ ഇവിടെ എഴുതുക