തായ്ലൻഡിലെ ലാവോങ് ഗുഹയിൽ കുടുങ്ങിയ അണ്ടർ 16 ഫുട്ബോൾ അംഗങ്ങളായ കുട്ടികളെയും 25 കാരനായ കോച്ചിനെയും പുറത്തെത്തിക്കണമെങ്കിൽ നാല് മാസം വേണ്ടി വരുമെന്ന് റിപ്പോർട്ട്. മൺസൂൺ അവസാനിക്കുന്ന ഒക്ടോബറിന് ശേഷം മാത്രമേ ഇവരെ പുറത്തെത്തിക്കാൻ പറ്റുകയുള്ളൂ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
10 കിലോമീറ്റർ ദൂരമുള്ള ലോവോങ് ഗുഹയിലെ അങ്ങേയറ്റത്താണ് ഇവർ കുടുങ്ങിയിരിക്കുന്നത്. മഴക്കാലത്ത് ഗുഹയ്ക്കുള്ളിൽ പതിനാറടിയോളം വെള്ളം കയറും. അതിനാൽ കുട്ടികളെ നീന്തലടക്കമുള്ള കാര്യങ്ങൾ പഠിപ്പിക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യമെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.വെള്ളത്തിലും ചെളിയിലും പുതഞ്ഞ് ഫുട്ബോൾ ജേർസിയുമിട്ട് നിൽക്കുന്ന കുട്ടികളുടെ വിഡിയോകളും ചിത്രങ്ങളും പ്രത്യേക സംവിധാനത്തിലൂടെ നാവികസേനയ്ക്ക് ലഭിച്ചിട്ടുണ്ട്. പലരുടെയും ആരോഗ്യസ്ഥിതി മോശമായതുകൊണ്ടു തന്നെ അവർക്ക് അടിയന്തിരമായി ഭക്ഷണവും മരുന്നുമെത്തിക്കാനുള്ള സംവിധാനമൊരുക്കും.
കാത്തിരിപ്പിന്റെ പത്താം നാളിലാണ് 12 കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്തിയത്. ജൂൺ 23 നാണ് തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ലുവാങ് നാൺ നോൺ ഗുഹയിൽ ഇവർ അകപ്പെടുന്നത്. കനത്ത മഴയെത്തുടർന്നാണ് ഇവർ ഗുഹയിൽ അഭയം തേടിയത്. എന്നാൽ മണ്ണും ചെളിയും നിറഞ്ഞ് ഗുഹാകവാടം അടഞ്ഞതോടെ ഇവർ ഗുഹയ്ക്കുള്ളിൽ അകപ്പെടുകയായിരുന്നു. 11 മുതൽ 16 വരെ പ്രായമുള്ളവരാണ് കുട്ടികൾ.
കനത്ത മഴ; നേപ്പാളിൽ കുടുങ്ങി മാനസസരോവർ തീർത്ഥാടകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക