മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊന്ന അഭിമന്യുവിന്റെ ഘാതകർക്കെതിരെ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് രംഗത്ത്. എസ് ഡി പി ഐയുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്ന് പി സി ജോർജ്ജ് വ്യക്തമാക്കി.
“ഇവർ ഇത്ര വർഗീയ വാദികളാണെന്ന് താൻ അറിഞ്ഞില്ല. ഇനി അവരുമായി ഒരു ബന്ധവുമില്ല. എസ് ഡി പി ഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ട്. കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് പിന്നിൽ തീവ്രവാ ദബന്ധമുണ്ട്”; പി സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക