മുംബൈ: ലൈംഗിക ബന്ധത്തിനിടില് യുവതി മരിച്ച സംഭവത്തില്‍ ആണ് സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കേസില്‍ ഇസ്രയേല്‍ പൗരനായ ആണ്‍സുഹൃത്തിനെതിരെയാണ് ഇന്ത്യയില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. ഇരുപത്തിമൂന്നുകാരനായ ഒറിറോണ്‍ യാക്കോബിനെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുംബൈയിലായിരുന്നു സംഭവം നടന്നത് ഇസ്രയേലില്‍ നിന്നും ഇന്ത്യയില്‍ വിനോദയാത്ര വന്നതായിരുന്നു കമിതാക്കള്‍. ഒറിറോണും ഇസ്രയേല്‍ സ്വദേശിനിയായ ഇയാളുടെ പെണ്‍സുഹൃത്തും ടൂറിസ്റ്റ് വീസയിലാണ് ഇന്ത്യയില്‍ എത്തിയത്. കൊളാബയിലെ ഹോട്ടല്‍ മുറിയില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിയുടെ ചലനം നിലയ്ക്കുകയായിരുന്നു. ഒറിറോണ്‍ വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് മരണം സ്ഥിരീകരിച്ചത്.
എന്നാല്‍, മരണകാരണം വ്യക്തമല്ലാത്തതിനാല്‍ അപകടമരണത്തിനായിരുന്നു ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലാണ് ലൈംഗികബന്ധത്തിനിടെ യുവതിയുടെ കഴുത്തില്‍ ഒറിഗോണ്‍ ശക്തിയായി കൈ അമര്‍ത്തിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക