കൊച്ചി: പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്താമാക്കി. ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എഡിജിപിയുടെ മകള്‍ എന്തിന് അറസ്റ്റ് ഭയപ്പെടണമെന്ന് ഹൈക്കോടതി ചോദിച്ചു. മാത്രമല്ല കോടതിയുടെ ഭാഗത്തുനിന്ന് ‘സംരക്ഷണം’ വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. അന്ന് ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക