ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളിലെത്തിക്കാന്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈല്‍ വാന്‍ എത്തുന്നു.’ ബാങ്ക് ഓണ്‍ വീല്‍സ്’ എന്നാണ് വാഹനത്തിന്റെ പേര്. എ.ടി.എം, ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് ടിവി, ബാങ്ക് ജീവനക്കാരുമായി സംസാരിക്കുന്നതിന് പ്രത്യേക മുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 24 ലക്ഷം രൂപ ചെലവിട്ടാണ് വാഹനം ഒരുക്കിയത്. ഇതില്‍ 15 ലക്ഷം രൂപ നബാര്‍ഡിന്റെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചതാണ്.
വാനില്‍ വെച്ച് തന്നെ ജില്ലാ സഹകരണ ബാങ്കിന്റെ സീറോ ബാലന്‍സ് അക്കൗണ്ട് എടുക്കാം.ഇതോടൊപ്പം റുപെ എടിഎം കാര്‍ഡ് ലഭിക്കും . മൊബൈല്‍ ,നെറ്റ് ബാങ്കിങ് ഇടപാടുകളെക്കുറിച്ച് പഠിപ്പിക്കുന്നതോടൊപ്പം ബാങ്കിങ് മേഖലയിലെ അപകടങ്ങളെക്കുറിച്ചും എടിഎമ്മില്‍ നിന്നും പണം എടുക്കുന്നതിനെക്കുറിച്ചും പണം നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കും. ജില്ലാ ബാങ്കിന്റെ ശാഖകള്‍ വഴി ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലയിലും വാന്‍ എത്തിക്കും.
പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മുഖേനയാണ് കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത്. കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ ഉപയോഗത്തെക്കുറിച്ചും ബോധവത്കരിക്കും. അതു കൊണ്ടു തന്നെ ഡിജിറ്റല്‍ ബാങ്കിങ് സ്കൂള്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. മൊബൈൽ വാൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.
അഭിമന്യുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം നൽകി സംവിധായകൻ അമൽ നീരദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക