എറണാകുളം മഹാരാജാസിലെ രണ്ടാംവർഷ ബിരുദവിദ്യാർത്ഥിനി അഭിമന്യുവിന്റെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് പിതാവ് മനോഹരന്. മകനെ വധിച്ചവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും ജീവനൊടുക്കുമെന്നും പിതാവ്.
‘അവനെ കൊല്ലാന്‍ എങ്ങനെ സാധിച്ചു, അവന് ഒരു പാവമായിരുന്നു, അവനെ കൊന്നവരോട് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മഹാരാജാസിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും പിതാവിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക