ഗോസംരക്ഷണത്തിന്റെ പേരിലുൾപ്പടെ രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തടയാൻ കർശന നിയമം കൊണ്ട് വരണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം അക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് തടയണം. അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഉത്തരവ് നാലാഴ്ചക്കുള്ളില്‍ നടപ്പിലാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്കി. കോടതി ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് സുപ്രിം കോടതി രജിസ്ട്രിയില്‍ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് തെഹ്സിന് പൂനവാല നല്കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.
ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമേറ്റതിന് ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക