സ്ഥിരനിയമനം,ശമ്പള വര്‍ദ്ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശില്‍ താല്കാലിക അദ്ധ്യാപകരുടെ വ്യത്യസ്ത പ്രതിഷേധം.
താല്കാലിക അധ്യാപകരുടെ സംഘടനയായ യു.പി ശിക്ഷമിത്ര സംഘിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. ഇതേ ആവശ്യം ഉന്നയിച്ച് 50 ദിവസമായി അദ്ധ്യാപകര്‍ ലക്നൗ എക്കോ ഗാര്‍ഡനില്‍ സമരത്തിലായിരുന്നു.
എന്നാല്‍ ഈ സമരം സര്‍ക്കാര്‍ അവഗണിക്കുന്നതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു തലമുണ്ഡന പ്രതിഷേധം.
ടി.ഇ.ടി പരീക്ഷ പാസായ എല്ലാ താല്കാലിക അദ്ധ്യാപകര്‍ക്ക് പ്രവേശന പരീക്ഷ നടത്താതെ സ്ഥിര നിയമനം നല്‍കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ആണ്-പെണ് വേര്‍തിരിവില്ലാതെ എല്ലാ താല്കാലിക അദ്ധ്യാപകരും തലമുണ്ഡനം ചെയ്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക