സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നിരവധിപേരെ കാണാതായി. നാലുജില്ലകളിലായി ഉരുൾപൊട്ടലിനെ തുടർന്ന് അഞ്ചുപേർ മരിച്ചു.
ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഹസന്‍കുട്ടിയെയും മകന് മുജീബിനെ പരുക്കുകളോടെ കണ്ടെത്തി. അതേസമയം മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇടുക്കിയിലെ അടിമാലിയിലും ചേലച്ചുവടിലുമായി ഉരുള്‍പൊട്ടലില്‍ ഏഴുപേരെയാണു കാണാതായിരിക്കുന്നത്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെയാണ് കാണാതായത്. വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. നാലുപേരെ രക്ഷപെടുത്തിയിട്ടുണ്ട്.
പൊലീസ് സ്റ്റേഷനു സമീപവും തലപ്പുഴ മക്കിമലയിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് കിഴക്കന്‍ മലയോരത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി. മട്ടിമല, പൂവാറുംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
താമരശേരിയില്‍ കൈതപ്പൊയില്‍ ഒരാളെ കാണാതായി. ദേശീയദുരന്തനിവാരണസേന കോഴിക്കോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചിൽ ശക്തമാക്കി. ഉരുൾപൊട്ടലിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക