നിലയ്ക്കാതെ പെയ്യുന്ന കാലവർഷക്കെടുതിയിൽ പെട്ട് സാംടിസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം എട്ട്.
മലപ്പുറം കൊണ്ടോട്ടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ഇവരുടെ മകന് ഉബൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇവരുടെ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.
ഇടുക്കി മൂന്നാറില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ജീവനക്കാരനായ തമിഴ്നാട് സ്വദേശി മദന്‍ മരിച്ചു.
മൂന്നാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആടിയാനിക്കല്‍ ത്രേസ്യാമ്മ മരിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ ഇവരുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ യില്‍ നിന്ന് ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രന് മരിച്ചു.
പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയില്‍ വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്ന് ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി മരിച്ചു.
തിരുവനന്തപുരം ചിറയന്‍കീഴില്‍ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് ഗോപാലന് മരിച്ചു.
പ്രളയക്കെടുതി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാരിന്റെ പുതിയ വെബ്സൈറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക