പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാൻ സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ ഇടയിലേക്കിറങ്ങുന്നു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതിനു ശേഷം അദ്ദേഹം 14 ജില്ലകളിലൂടെയും സഞ്ചരിക്കുമെന്നാണ് സൂചന. ഓരോ ജില്ലയിലെയും ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുകയും ദുരന്തം ബാധിക്കാത്ത സ്ഥലങ്ങളിലെത്തി ജനങ്ങളോട് നേരിട്ട് സഹായമഭ്യർത്ഥിക്കുകയും ചെയ്യുന്ന തരത്തിലാകും മുഖ്യമന്ത്രിയുടെ യാത്ര.
കേരളത്തെ ‘പുതുക്കിപ്പണിയുക’ എന്നത് അത്ര എളുപ്പമല്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പ്രളയം അത്രയേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട വീടുകളും ഉപജീവന മാര്‍ഗ്ഗങ്ങളും തിരിച്ചു നല്‍കുക, മരിച്ചവരുടെ ആശ്രിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, തകര്‍ന്ന റോഡുകളും പാലങ്ങളും മറ്റും പുനര്‍നിര്‍മിക്കുക തുടങ്ങി വന്‍തോതില്‍ പണവും അധ്വാനവും ആവശ്യമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. എന്നാല്‍ അതിനോടു മുഖം തിരിച്ചുനിന്നുകൊണ്ട് കേരളത്തെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സമീപപനം പ്രധാനമന്ത്രി സ്വീകരിച്ചത് ചൂണ്ടാക്കാട്ടിയായേക്കും പ്രചാരണം.
അതേസമയം, കേന്ദ്ര സര്‍ക്കാരിനെ പൊതുവേ കുറ്റം പറയാതിരിക്കാനും ലഭിക്കുന്ന പിന്തുണയെ ചെറുതാക്കി കാണാതിരിക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക