കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. ബിഷപ്പിനെതിരായ പരാതിയിൽ വെള്ളിയാഴ്ച്ച കന്യാസ്ത്രീയുടെ മൊഴി വീണ്ടും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
അതേസമയം ഇരുവരുടെയും മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് അന്വേഷണസംഘം വെളുപ്പെടിത്തിയിരിന്നു. തിങ്കളാഴ്ച്ച ചേരുന്ന ഉന്നതതല യോഗത്തില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഐ.ജിയോട് തേടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. നേരത്തെ ജലന്ധറിലെത്തി ബിഷപ്പിനെ പൊലീസ് ഒൻമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്വേഷണം ഇനി മുന്നോട്ട് പോകണമെങ്കില്‍ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.
കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബിഷപ്പ് നല്കിയ മൊഴി കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്രമല്ല, അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുണ്ടെന്നും സംഘം പറയുന്നു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട ദിവസം കുറുവിലങ്ങാട്ടെ മഠത്തില്‍ പോയിട്ടില്ലെന്ന ബിഷപ്പിന്റെ മൊഴി കളവാണെന്ന് തെളിഞ്ഞിട്ടുണ്ട്.
2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ മഠത്തില്‍വച്ച് 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ ആരോപണം. ബിഷപ്പ് മഠത്തില്‍ തങ്ങിയതിന് സന്ദര്‍ശക രജിസ്റ്ററും തെളിവാണ്. വൈദ്യപരിശോധനാ റിപ്പോര്‍ട്ടും മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയും ബിഷപ്പിനെതിരാണ്.ഇതൊക്കെ കണക്കിലെടുത്താണ് അറസ്റ്റിന് അന്വേഷണ സംഘം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക