കാലാവർഷക്കെടുതിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്രമേളയും സ്കൂൾ കലോത്സവവുമുൾപ്പടെ സർക്കാർ തലത്തിൽ നടത്താനിരുന്ന എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിക്കൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
ഇത്തരം ആഘോഷങ്ങള്‍ക്ക് പണം മുടക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് ഈ പണം വകയിരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് പുറമേ ടൂറിസം വകുപ്പിന്റെ മറ്റ് വകുപ്പുകളുടെയും ചില പരിപാടികള്‍ സര്‍ക്കാര്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയിട്ടുണ്ട്.
ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ വകുപ്പുകളോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്കൂള്‍ കലോത്സവം നടക്കേണ്ട ആലപ്പുഴ ജില്ലയില്‍ പലയിടത്തും ഇപ്പോഴും വെള്ളം ഇറങ്ങാത്ത സ്ഥിതിയുണ്ട്. കുട്ടനാട് മേഖലയിലെ പല സ്കൂളുകളിലും നിലവില്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഓണത്തിന് മുന്‍പും നിരവധി അധ്യായന ദിവസങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ കലോത്സവത്തിന് വേണ്ടി കൂടി അധ്യായന ദിവസങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആ ജീപ്പ് ഓടിച്ചത് ഞാനല്ല; അപകടം പറ്റിയെന്ന വാർത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ജയറാമിന്റെ ലൈവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക