പ്രളയാനന്തരം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വാസയോഗ്യമായ ഭൂമി കണ്ടെത്തി വീടുകള്‍, ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ മറ്റ് വകുപ്പുകളുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയോ സന്നദ്ധ സംഘടനകളോ, വ്യക്തികളോ, സ്ഥാപനങ്ങളോ സംഭാവന ചെയ്യുന്ന ഭൂമി ഇതിനായി ഉപയോഗിക്കാം. ഭൂമി ലഭ്യമായിടത്ത് ഓരോ കുടുംബത്തിനും മൂന്നു മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി നല്കി അതില്‍ വീടുകള്‍ നിര്‍മിക്കണം. ഭൂമി ലഭ്യത കുറവുള്ളിടത്ത് ഫ്ളാറ്റുകള്‍ നിര്‍മിച്ചും പുനരധിവാസത്തിന് ഊന്നല്‍ നല്‍കണം. ലാന്റ് റവന്യൂ കമ്മീഷണര്‍ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ക്രോഡീകരിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
എന്നാൽ ഉരുള്‍ പൊട്ടലോ മണ്ണിടിച്ചിലോ മൂലം വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ വീട് വച്ച് നല്കാന് സര്‍ക്കാര്‍ തയ്യാറല്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ വാസയോഗ്യമല്ലാത്ത സ്ഥലം ഒഴിവാക്കി വേണം പുനരധിവാസത്തിനുളള ഭൂമി ഏറ്റെടുക്കാന്‍.
കരച്ചില് കേട്ട് സഹിക്കാനായില്ല; വിശന്നു കരഞ്ഞ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക