ഡാര്‍ക്ക് നെറ്റ് വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിദേശത്തേയ്ക്ക് കയറ്റിയയക്കപ്പെടുന്നു. കേരളത്തില്‍നിന്നുള്ള കുട്ടികളുടേയും അനേകം ചിത്രങ്ങളാണ് കേരള സൈബര്‍ ഡോം കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ഏജന്‍സിയായ സൈബര്‍ ഡോമിന് ഇതിനെ സംബന്ധിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനും രാജ്യത്തിനു പുറത്തുള്ള ബെബ്സൈറ്റുകള്ക്ക് വില്‍ക്കാനും പ്രത്യേകം റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൈന, തായ്ലാന്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കേരളത്തിലെ കുട്ടികളുടേയും ചിത്രങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയില്‍ ചിത്രങ്ങളുടെ പിന്‍ഭാഗത്ത് മലയാളം കലണ്ടര്‍ കണ്ടതോടെയാണ് ഇത് കേരളത്തിലെ കുട്ടികളുടേതാണെന്ന് മനസ്സിലായത്. ഇവ നല്‍കുന്നവര്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന വിവരവും വ്യക്തമായിട്ടുണ്ട്.
അതേസമയം ഡാര്‍ക്ക് നെറ്റിലൂടെ പ്രചരിക്കുന്ന ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവയ്ക്ക് തടയിടാന്‍ കേരളത്തില്‍ വേണ്ടത്ര സംവിധാനമില്ല. പ്രത്യേക സോഫ്റ്റ്വെയറുകള്,അക്കൗണ്ടുകള്‍ എന്നിവയിലൂടെ മാത്രമാണ് ഇത്തരം സൈറ്റുകളിലേയ്ക്കുള്ള പ്രവേശനം.
അതേസമയം സൈറ്റുകളില്‍ കണ്ടെത്തിയിട്ടുള്ള കേരളത്തില്‍നിന്നുള്ള ചിത്രങ്ങള്‍ എവിടെനിന്ന് പകര്‍ത്തിയതാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നാല് കുട്ടികളെ കാണാതായി
പ്രതികരിക്കാൻ ഇവിടെ എഴുതുക