ചേവായൂരിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ 20 വയസുകാരൻ ഫയാസ് മുബീന്റെ പിന്നിലെ കഥകേട്ട് പോലീസ്കാർ വരെ ഞെട്ടിയിരിക്കുകയാണ്. വ്യാജ ഡി ജെ എന്ന് സ്വയം പരിചയപ്പെടുത്തി ഫെയ്സ്ബുക്കിലൂടെ ഫയാസ് വലയിലാക്കിയത് പ്രായപൂർത്തിയാകാത്തതടക്കം നിരവധി പെൺകുട്ടികളെ.
4000 ത്തിലധികം ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണ് ഫയാസിനുള്ളത്. ആഡംബര ഹോട്ടലിലെ ഡി ജെ ആണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാകട്ടെ ഹോളിവുഡ് നടന്മാരെ പോലും വെല്ലുന്ന താരത്തിലുള്ളവയും. ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുന്ന സ്ത്രീകളെയും മറ്റും പറ്റിച്ചാണ് ഫയാസ് തന്റെ ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
കഴിഞ്ഞ പത്ത് മാസമായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു ഫയാസ്. ഇവിടെവെച്ചാണ് പതിനേഴുകാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും നാടുവിട്ട് പോയി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിന് പരാതി നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയാസിന്റെ ഡിജെ കഥകൾ പൊളിയുന്നത്. ബൈക്കിൽ ഇന്ധനം നിറയ്ക്കാനും ആഢംബരത്തിനുമെല്ലാം പെൺകുട്ടിയും സുഹൃത്തുക്കളുമാണ് ഫയാസിന് പണം നൽകിയിരുന്നത് എന്ന സത്യം പുറത്ത് വന്നു. കുമ്പളയിലെ രണ്ട് സെന്റ് വീട്ടിലാണ് ഫയാസിന്റെ താമസം. പെൺകുട്ടിയുമായി നാടുവിട്ട ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. സുഹൃത്തുക്കളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇവരെ പിന്തുടർന്നെത്തിയത്. മോഷ്ടിച്ച ആഡംബര ബൈക്കിലായിരുന്നു ഇരുവരുടെയും കറക്കം.
മൂന്ന് മാസം മുൻപാണ് എറണാകുളത്ത് നിന്ന് ഫയാസും സുഹൃത്തും ചേർന്ന് ആഡംബര ബൈക്ക് മോഷ്ടിച്ചത്. പിന്നീട് ഇതിലായിരുന്നു ഇരുവരുടെയും കറക്കം. പിടിക്കപ്പെടാതിരിക്കാൻ വ്യാജനമ്പർ പതിപ്പിച്ച് ഓടിക്കുകയായിരുന്നു.
വ്യാജ വിവരങ്ങൾ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ചേർത്ത് സ്ത്രീകളെ കബളിപ്പിക്കുക എന്നതായിരുന്നു ഫയാസിന്റെ പ്രധാനവിനോദം. നിരവധിയാളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത് വിശദമായി അന്വേഷിച്ച് വരികയാണ്.
ഏതായാലും ഫ്രീക്കൻ ഫവാസിനെ സപ്പോർട്ട് ചെയ്തു കൊണ്ട് എഫ് ബി യിൽ കമന്റിട്ട മറ്റു ഫ്രീക്കന്മാരെല്ലാം ഇപ്പോൾ സിനിമയെ വെല്ലുന്ന ഫയാസിന്റെ തട്ടിപ്പ് കഥകൾ കേട്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ്.
ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറയിൽ എത്തി; ചോദ്യം ചെയ്യൽ അൽപ്പസമയത്തിനകം
പ്രതികരിക്കാൻ ഇവിടെ എഴുതുക