അന്തരിച്ച സംഗീതജ്ഞനും വയലിൻ വിദ്വാനുമായ ശ്രീ ബാലഭാസ്കറിന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
അപകടത്തെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. അപകടത്തിൽ ബാലഭാസ്കറിന്റെ മകളും മരണപ്പെട്ടിരുന്നു. ഇന്നലെ ബാലഭാസ്കറിന്റെ മൃതദേഹം അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റി കോളജിലും കലാഭവൻ തീയേറ്ററിലും പൊതുദർശനത്തിന് വച്ചിരുന്നു. തലസ്ഥാനത്തെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബാലഭാസ്കറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് നഗരം നൽകിയത്.
പ്രഥമദൃഷ്ട്യാ തെളിവുണ്ട്; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക