എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന തുക പകുതിയാക്കി വെട്ടിക്കുറച്ച് എസ് ബി ഐ. ഇനി മുതൽ എസ് ബി ഐ എ ടി എമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക 20000 ആയിരിക്കും. നേരത്തെ പരമാവധി 40000 രൂപ പിൻവലിക്കാമായിരുന്നു.ഒക്ടോബർ 31 ഓട് കൂടി ഈ നിയമം പ്രാബല്യത്തിൽ വരും.
എ ടി എമ്മുകളിൽ പണത്തട്ടിപ്പ് നടക്ക്കുന്നതിന്റെയും ഡിജിറ്റൽ പണമിടപാടുകൾ വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ നടപടി. ഇതു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മിക്ക എടിഎം ഇടപാടുകളും ചെറിയ തുകയുടേതാണെന്നും കൂടുതല്‍ ഉപഭോക്താക്കള്‍ക്കും 20,000 രൂപയുടെ പരിധി പര്യാപ്തമായിരിക്കുമെന്നും എസ്.ബി.ഐ. മാനേജിങ് ഡയറക്ടര്‍ പി.കെ. ഗുപ്ത വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ തെളിവുണ്ട്; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക